മൌനം തിര മുറിയാത്ത മഴയായ്
ആര്‍ത്തലച്ചു നേര്‍ക്കു നേരെ
വീണുടയുന്ന നേരങ്ങളില്‍
വര്‍ണങ്ങള്‍ ചാലിച്ചെഴുതിയ
നേര്‍ത്തൊരു മലയോര ദ്രിശ്യമാണ്
ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങുക.
പെയ്യുന്ന മഞ്ഞു ഒക്കെയും നെഞ്ചി -
ലേറ്റ് വാങ്ങുന്ന കൊച്ചുകാട്ടുപൂവിന്റെ ,
നെറുകയിലെ പനിനീരായ്,
മൂകസംഗീതം പൊഴിക്കുന്ന
രാവിന്റെ എകാന്തയാമങ്ങളും ,
ശീമകൊന്ന പൂക്കുന്ന
വേനല്‍കാല ചുടുദിനങ്ങളും
കടന്ന,കലെയുള്ള താഴ്‌വാരത്തില്‍
മേയുന്ന ആട്ടിന്‍പട്ടങ്ങളോടൊപ്പം
നീണ്ടു വളഞ്ഞ വടിയും , തലപ്പാവുമുള്ള
ആട്ടിടയനായ് , ഹരിതം നിറഞ്ഞ
പുല്‍മേടുകള്‍ തേടിയലഞ്ഞൊരു
നിമിഷജന്മം പൂകുവാന്‍ .
Subscribe to:
Post Comments (Atom)
14 comments:
ശ്രീ,
നന്നായിരിക്കുന്നു.
ഇത്തരം രചനകൽ വളരെ കുറവായി വരുന്നു.
ഈ യക്ഞം തുടരുക
ഭാവുകങ്ങൽ
ശ്രി മനോഹരമായിരിക്കുന്നു തന്റെ വരികള്‍
ഈ ഫോട്ടൊയില്‍ കാണുന്ന ക്ഷേത്രം ഏറ്റുമാനൂരാണോ
കവിത ഒരു നുണയാണു എന്നു എതൊ കവിയുടെ വരികള്‍. അതെ , ചെറുപ്പത്തിലെന്നൊ എനിക്കു കിട്ടിയ കാലൊടിഞ മണ്ണാത്തികിളിയുടെ ഓര്‍മ്മ പൊലെ .പിന്നീട് അതു പറന്നു പൊയൊ എന്നു നിശ്ചയം ഇല്ല്യ .ഒന്നുറപ്പു , അതു തിരികെ വന്നീല്ല. ഒരിക്കലും .......
അനൂപ് എസ്.നായര്‍ കോതനല്ലൂര്‍ :
അതു കൂടല്‍മാണിക്ക്യ്ംക്ഷെത്രം ആണ്.ഇരിഞാലകുട. ഈ തവണ ആന ഇടഞത് ഒര്‍മ്മിക്കുന്നൊ ?
ശ്രീ നന്നായിരിക്കുന്നു..
ലളിതവും ആര്‍ദ്രവുമായ വരികള്‍. ഒരുപാടിഷ്ടമായി
നല്ല വരികള്‍
വരികള്‍ നന്നായിട്ടുണ്ട്.
ഹായ്...കുഴപ്പം ഇല്ലാലോ...പഴയ വരികള്‍ ആണെന്നു ...മുഴുവന്‍ ഒരു പച്ച ....ഒരു പച്ച കവിത...തണുത്ത പച്ച..
ശ്രീ
കവിത നന്നായിരിക്കുന്നു.
ചില അക്ഷര തെറ്റ് തിരുത്തലും / ക്രമീകരണവും നടത്തണം
( ആട്ടിന്‍പട്ടങ്ങളോടൊപ്പം )
( കടന്ന,കലെയുള്ള )
OT
ബ്ലോഗ് തലക്കെട്ട് വിവരണത്തില്‍ ശോഷിപ്പുകളോ അതോ ശേഷിപ്പുകളോ ഉദ്ധേശിച്ചത് ?
നന്നായിരിക്കുന്നു, വേഡ് വെരിഫിക്കേഷന്‍ മാറ്റിക്കൂടെ
ശ്രീ,
നന്നായിരിക്കുന്നു
മൂകസംഗീതം പൊഴിക്കുന്ന
രാവിന്റെ എകാന്തയാമങ്ങളും ,
ശ്രീ നന്നായിട്ടുണ്ട് ഇഴുതൂ ഇനിയും ഇനിയും,,
Post a Comment