നക്ഷത്ര വിളക്കുകള്‍ , സംഗമേശ്വര നടയില്‍

Tuesday, January 22, 2008

വിഷുവം

റോഡരികിലെ ഒറ്റയ്ക്ക് നിന്നിരുന്ന കര്‍ണികാരങ്ങള് പൂത്തു തുടങ്ങി ,
ഞാന്‍ ഇനി എന്നാണ് പൂക്കുന്നത് ?

Monday, January 14, 2008

തോന്യാക്ഷരങ്ങള്‍

എരിഞ്ഞു തീര്‍നനു കൊണ്ടിരിക്കുന്നു , പരാതികള്‍ കിടയിലും
ഒരു നേര്‍ത്ത രേഖയായ് ,
ഞാന്‍ പിടഞ്ഞു പിടഞ്ഞു മായൂമ്പോളും,
അത് ഒരു പശ്ചാതലതിനും വേര്‍പാടാകില്ല ,
എന്ന് എനിക്കുറപ് ഉണ്ട് .
അത്രയ്യ്ക്ക് സുതാര്യമാണ് എന്റെ നിറങ്ങള്‍,
എടുത്തു കാണിക്കാന്‍ മാത്രമില്ലതവ.

ഇളവേല്ക്കാന്‍ ഒരു തണലിടമോ
കരഞ്ഞു ഉറങ്ങാന്‍ അമ്മയുടെ നെഞ്ചോ,
ആശ്ലെഷിക്കാന്‍ , പങ്കു വെയ്ക്കാന്‍ ഒരു കൂട്ടുകാരനോ ഇല്ലാതെ ,

ഞാന്‍ എന്തിന് ഇവിടെ അവശേഷിക്കണം ?




Friday, January 4, 2008

നെയ്യാമ്പല്‍ പൂക്‍ള്‍

നീണ്ടു നേര്‍ത്തൊരു നീര്‍ പൂവായി ,
നീ മിഴി തുറക്കുന്നതും കാത്തു
ഒരു മഴ ചാററലായി ഞാന്‍ വരാം .
എത്ര സന്ധ്യകള്‍ തന്‍ തീരത്താണെകിലും
ഏതു നിഴല്‍ തന്‍ ഓരത്താണെകിലും ,
വര്ണണകൂടടില്‍ ചാലിച്ചെടുത്ത
ഒരു നീര്മുത്ത്
നിന്റെ മിഴികളില്‍ ചേര്‍ത്തുവയ്ക്കാന്‍.
ഇരുട്ടു പെയ്യുന്ന രാവുകളില്‍
അവ ദീപ്തമാകനൊരു സ്വപ്നത്തിന്റെ
അരികുകള്‍ നിനക്കു തരം,
എന്റെ ഓളങ്ങളില്‍ നിന്റെ ഹരിതപത്രങ്ങളെ ഓമനിയ്ക്കാം
ഒന്നു,
ച്ചുംബിച്ചാല്‍ മാത്രം മതിയെന്നെ.


-ശ്രീ .